Wednesday, 14 November 2012

നിര്‍മ്മലതയുടെ റോസാപ്പൂക്കള്‍
വിശ്വപ്രസിദ്ധ ഇംഗ്ലീഷ് കവിയായ വില്യം വേര്‍ഡ്സ് വര്‍ത്തിന്റെപുകള്‍പെറ്റ കവിതയാണ് അനശ്വരഗീതകം. പൂവിലുംപൂമ്പാറ്റയിലും പു​​ഴയിലും മഴയിലും മാരിവില്ലിലുമൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്ന കൗതുകം, മുതിര്‍ന്നു വരുമ്പോള്‍ കുറയുന്നുവെന്നതിന്റെ കാരണമന്വേഷിക്കുകയാണ് കവി. അവസാനം ഉത്തരം കണ്ടെത്തുന്നത്  ഇപ്രകാരമാണ്. കുട്ടികളായിരുന്നപ്പോള്‍ നമുക്ക് സ്വഗൃഹമായ സ്വര്‍ഗ്ഗത്തിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്നു.
കടലില്‍ നിന്നും ദൂരെപോകുമ്പോള്‍ സാഗരസാന്നിധ്യവും ശബ്ദവും അകലുന്നതുപോലെ. അതാണ് പ്രകൃതിയുടെ നിറവിലും നനവിലും നമ്മുടെ താത്പര്യമില്ലായ്മയ്ക്ക് കാരണം. അത് മറികടക്കുവാന്‍ ശിശുസഹജമായ നൈര്‍മ്മല്യം  വീണ്ടെടുക്കാനാണ് കവി ആഹ്വാനം ചെയ്യുന്നത്.  സുഖവും സന്തോഷവും വീണ്ടടുക്കന്‍ കുട്ടികളെപ്പോതെ അകണമെന്നാണ് പലരുടെയും പ്രസ്താവന.ഉള്ളുതുറന്ന് ചിരിക്കാനും കളിക്കാനും കഴിയുന്നവര്‍ക്ക് പലവിധപ്രശ്നങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ കഴിയുമെന്നും അദ്ദേഹം
ഓര്‍മ്മിപ്പിക്കുന്നു. ശിശുദിനം ആഘോഷിക്കുന്ന ഈ മാസം നാമെല്ലാം പ്രത്യേകം ഓര്‍ക്കുന്ന മഹത് വ്യക്തിയാണ്
ജവഹര്‍ലാല്‍നെഹ്റു.കുഞ്ഞങ്ങളെ സ്നേഹിക്കുകയും അവര്‍ക്ക് പരിഗണനയും പരിലാളനയും നല്കി മാനവികതയുടെ നൈസര്‍ഗ്ഗിക ഭാവങ്ങളിലേക്ക് നയിക്കാന്‍ഉദ്ബോധിപ്പിക്കുകയും ചെയ്തമഹാന്‍. അദ്ദേഹത്തെ ഓര്‍ക്കുമ്പോഴെല്ലാം ആ മനോഹരമായ റോസാപുഷപവും ഒരു മന്ദസ്മിതത്തോടെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഓരോ കുഞ്ഞും ഓരേ റോസാപുഷ്പങ്ങളായിത്തീരട്ടെ എന്നാഗ്രഹിക്കുകയാണ്. എന്നാല്‍ നമുക്കുചുറ്റും ബാല്യവും ബാലലീലകളും പഴങ്കഥകളായി. താരാട്ടും താരാപഥവും ആസ്വദിക്കാനാകാത്ത കുട്ടികള്‍
സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക്  വഴുതിവീഴുന്നതായി കാണാം. ഇവരെ വീണ്ടെടുക്കാന്‍ മാതാപിതാക്കളോടും
അധ്യാപകരോടും സാമൂഹികപ്രവര്‍ത്തകരോടുമൊപ്പം നമുക്കും ശ്രമിക്കാം. വഴിതെറ്റിപ്പോകുന്ന ഓരോ ശിശുവിനെയും ശരിയുടെ പാതയിലേക്കടുപ്പിച്ച് ഒരു റോസാപുഷ്പമാക്കി മാറ്റാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും
ശിശുദിനാശംസകള്‍.....!!!
                                                            റാണി ജോസഫ്
                                                            ജി.യു.പി.എസ്.വെള്ളാങ്ങല്ലൂര്‍.       

Sunday, 11 November 2012

           അനുസരണയില്ലാത്ത മനസ്സ്
മനസ്സേ,നീ മൗനത്തിന്‍ മറനീക്കി
മായാതെ,മറയാതെ,ഓടിയൊളിക്കാതെ,
നാളുകളേറെയായ് പാടുപെടുന്നു.......
നിന്നെയെന്‍ കൈപ്പിടിയിലൊതുക്കാന്‍.
കൈവിട്ടുപോകാതെയെന്നെ,നീ
കാണാക്കയത്തില്‍ തള്ളിടാതെ...
ഓര്‍ക്കുവാനൊത്തിരി സ്വപ്നങ്ങളും
ഒരിത്തിരിസ്വകാര്യവും നിനക്കുസ്വന്തം.
ബാല്യത്തിലൊരു പൂമ്പാററയായ്
പാറിക്കളിച്ചെന്നകതാരില്‍...........
കൗമാരത്തില്‍ നുറുങ്ങുസ്വപ്നങ്ങളും
കലാലയസൗഹൃദവും നിനക്കുസ്വന്തം.
പിന്നീടെന്നോ നഷ്ടമായെനിക്ക്,
പറയാതെ നീയകന്നുപോയീ.....
ഓര്‍ക്കുവാന്‍ നേരമുണ്ടായില്ലൊട്ടും,നിന്നെ
ഓര്‍മ്മതന്‍ചെപ്പിലടച്ചുവെച്ചു.
പഠനത്തിന്‍ പിരിമുറുക്കങ്ങളും
ബിരുദവും ജോലിയും ജീവിതഭാരവും
കാലങ്ങളതിവേഗം കടന്നുപോയീ....
മാറ്റങ്ങള്‍ ജീവിതചര്യയായി.
സ്നേഹത്തിന്‍ തലോടലില്‍
ആനന്ദനൃത്തമാടീ....നീ
പിണക്കത്തിന്‍ ചുടുകാറ്റില്‍
കാര്‍മേഘങ്ങളായുരുണ്ടു കൂടി
ദുഃഖത്തിന്‍ നനുത്ത കാറ്റില്‍
പേമാരിയായ് കോരിചൊരിഞ്ഞു നീ...
കുറ്റപ്പെടുത്തലിന്‍ കൊടുങ്കാറ്റില്‍
പ്രക്ഷുബ്ധമായ തിരമാലകളായ് നീ.
അരുതേ..... മനസ്സേ.....പ്രതികരിക്കരുതേ
അടങ്ങൂ... സ്വയം ....ആശ്വസിക്കൂ.....
അനുസരണയില്ലാത്തതെന്തേ,നിനക്ക്..
അന്യയായ് തീര്‍ന്നോ ഞാന്‍?
                            
                                     ഐഷമുരളി
                                     ജി.യു.പി.എസ്.വെള്ളാങ്ങല്ലൂര്‍    

Wednesday, 7 November 2012

നിറവ് ‍ 2012-13

നാലാം ക്ലാസ് വിദ്യാര്‍ത്ഥി  ഐശ്വര്യ പച്ചക്കറിത്തോട്ടത്തില്‍ഫോട്ടോ0023.jpg
637K   View   Share   Download  
ഫോട്ടോ0024.jpgഫോട്ടോ0024.jpg
591K   View   Share   Download  
ഫോട്ടോ0025.jpgഫോട്ടോ0025.jpg
680K   View   Share   Download  
ഫോട്ടോ0026.jpgഫോട്ടോ0026.jpg
638K   View   Share   Download  




Thursday, 18 October 2012

     എന്തിനീ പിണക്കം
വെറുതെയാണെന്നിരിക്കിലും ഒന്നു
പരിചയപ്പെടുത്തട്ടെ അവനെ ഞാന്‍
എന്റെ കളിക്കൂട്ടുകാരനായിരുന്നവന്‍
എപ്പോഴും എന്നോടു കൂടെയുണ്ടായിരുന്നവന്‍
എന്നെ അവന്റെ കയ്യിലേല്പിച്ചെന്നമ്മ
ജോലികളെല്ലാം തീര്‍ത്തിരുന്നു
അവന്‍ പോകുമ്പോഴേ പിന്നെ
അമ്മ എന്നരികിലെത്താറുള്ളു.
ഓര്‍മ്മവെച്ചനാള്‍ മുതലവനെ ഞാന്‍
സ്നേഹിച്ചിരുന്നു ഒന്നുമോര്‍ക്കാതെ
പഠിക്കുന്നസമയത്തെന്നരികില്‍
അടങ്ങിയിരിക്കുമായിരുന്നവന്‍
കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും
മേടച്ചൂടില്‍ തളര്‍ന്നിരിക്കുമ്പോഴും
തനിച്ചാണു ഞനെങ്കിലവന്‍
എന്നടുത്തോടിയെത്തുമായിരുന്നു
എപ്പഴോവളര്‍ന്നുപോയൊരു പ്രേമമായതു
ഞനറിയാതെ എന്നെയും പ്രേമിച്ചവന്‍
കൗമാരം വിടപറഞ്ഞ് യൗവനം തുടിക്കുന്ന
നാളിലായിരുന്നങ്ങനെ ഭവിച്ചതും
ദൂരയാത്രയ്ക്കു ഞാന്‍ വണ്ടിയില്‍കേറിയാല്‍
ഉടനെന്നരികിലോടിയെത്തുമവന്‍
എങ്കിലും ഒരുവിളിപ്പാടകലെ
 നിര്‍ത്തുമായിരുന്നു ഞാനവനെ
പിന്നെപ്പിന്നെ എപ്പോഴുമവന്‍ പറയാതെ
അറിയാതെ എന്നരികിലോടിയെത്തും
കോളേജില്‍ പഠിക്കുന്നകാലത്ത്
കണക്ക് ക്ലാസ്സിലാണവനോടിയെത്തുക,
ആരേലും അറിഞ്ഞോയെന്നറിയാന്‍
ചുറ്റിലും കണ്ണോടിക്കവേ-"മിസ്സിന്റെ"
ചുണ്ടിലെ കള്ളപ്പുഞ്ചിരികണ്ടു
ജാള്യതയോടെ തലകുനിക്കും ഞാന്‍
ക്ഷീണം തോന്നുമ്പോഴൊക്കെയും
മിഴികളില്‍ തലോടിക്കൊണ്ടെന്നെ
സാന്ത്വനിപ്പിക്കാറുണ്ടായിരുന്നവന്‍
പകലിനേക്കാള്‍ രാത്രിയാണവന്
എന്നോടൊത്തിരിക്കാനേറെയിഷ്ടം
നേരംപുലര്‍ന്നാലും കിടക്കവിട്ട്
എഴുന്നേല്‍ക്കാന്‍ സമ്മതിക്കില്ലവന്‍
എന്നാല്‍ പിണക്കമാണീയിടെയായെന്നോടു
ചെറുകാര്യങ്ങള്‍ക്കുപോലും പിണങ്ങിപ്പിരിയും
പിന്നെയെത്രവിളിച്ചാലാണെന്നോ
അരികിലെത്തി മിഴിയിലൊന്നുതൊടുന്നതും
കാലം കഴിയുന്തോറും പിണക്കംമാറും
എന്നപ്രതീക്ഷയിലാണു ഞാനിന്നും
എന്തിനാണിനിയും എന്നോടുപിണക്കം
"പൊന്നുറക്കമേ" വന്നെന്‍ കണ്ണില്‍
ഒരു ചുംബനം തന്നേ പോ.....
"അവനാണ് നിങ്ങളുടേയും എന്റെയും പ്രിയപ്പെട്ട ഉറക്കം"........
                                                           പി.കെ.മേരി
                                                           ജി.യു.പി.എസ്സ്.വെള്ളാങ്ങല്ലൂര്‍ 

Wednesday, 17 October 2012

വെളളാങ്ങല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍ സ്ക്കൂല്‍തല യൂത്ത് ഫെസ്ററിവല്‍ നടന്നു.
     

          പി.ടി.എ.പ്രസിഡണ്ട് ശ്രീ.അബ്ദുല്‍നിസാര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ എസ്.എം.സി. ചെയര്‍മാന്‍ ശ്രീ കെ.കെ.എം.ബഷീര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് ടി.പ്രഭാവതി ടീച്ചര്‍ സ്വാഗതം പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ശ്രീ.ബഷീര്‍ സമ്മാനങ്ങള്‍ നല്‍കി. ശ്രീമതി.സുമ ടീച്ചര്‍ നന്ദയും പറഞ്ഞു.

Friday, 12 October 2012


                               ഈ സായാഹ്നത്തില്‍

                             
                                     കുങ്കുമവര്‍ണ്ണത്താല്‍ ചാലിച്ചൊരു പൊട്ടുപോല്‍
                                     സൂര്യബിംബത്തെക്കാണുന്നു ഈ സായാഹ്നത്തില്‍
                                     കിന്നാരം പറഞ്ഞൊഴുകിയ കിന്നരിപ്പുഴയോടും
                                     പക്ഷികളും പൂത്തുമ്പികളും വിടപറയുന്നു.
                                     പ്രഭാതത്തില്‍ തന്നോട് മന്ത്രിക്കുന്ന                                                                                           താമരയോടും സൂര്യന്‍ വിടപറയുന്ന സായാഹ്നം.
                                      പ്രഭാതകിരണങ്ങളേറ്റ് തിളങ്ങിനിന്ന
                                      ഇലകളും വാടിക്കൊഴിയുന്നു.
                                      ഇളനീലമേഘങ്ങല്‍മറയുന്നു
                                      ഇരുളാല്‍ ഈ സായാഹ്നവേളയില്‍,
                                     വാനിനെ പൊട്ടുതൊടുവിച്ച സൂര്യനോ
                                     മെല്ലെമാറിമറയുന്നു ഈ സായാഹ്നവേളയില്‍
                                                                           
                                                                                     

                                                                                       നാഫിഅപര്‍വീണ്‍
                                                                                        std.vii.B  
                                                                                         G.U.P.S.Vellangallur









    

Thursday, 11 October 2012

സായാഹ്നം


                                          കുങ്കുമവര്‍ണ്ണത്തില്‍ എറിയുന്ന പട്ടുപോല്‍
                                          അകലുന്ന സൂര്യനെ കണ്ടുവോ
                                          ഇടറുന്ന ദീപമായ് സായാഹ്ന വേളയില്‍
                                          സാഗരത്തില്‍ കുളി നിര്‍ബന്ധമോ...
                                          തീവണ്ടി പോല്‍ പക്ഷികള്‍ കൂട്ടമായ്
                                          പറന്നകലുകയായ്.......
                                          കുങ്കുമവര്‍ണ്ണം കറുത്തു പോയി
                                          വാനിലെ സൂര്യന്‍ കടലിലുമായ്
                                          ഇതിലെ ആനന്ദം മനസ്സിലുമായ്.

                                                                                     മുഹമ്മദ് നെബില്‍
                                                                                      std.7.B